Sunday, October 22, 2023

ഗാന്ധിയും കാലവും സെമിനാർ 12

 

12. ഗാന്ധി ഇന്ത്യയെ കണ്ടെത്തുന്നു

ആശിഷ് ശിവറാം

മഹാത്മഗാന്ധി എക്കാലത്തെയും അദ്ഭുതമാണ്; ജീവിച്ചിരുന്നപ്പോഴും മരണശേഷവും. അശരണരായ കോടാനുകോടികൾക്ക് പ്രതീക്ഷയും പ്രത്യാശയും പകർന്നു നൽകി ആ ജീവിതം. ഗാന്ധി; ഒരു നൂറ്റാണിന്റെ വെളിച്ചം , കലാപകലുഷിത കാലത്തെ സമാധാന മന്ത്രം. മനുഷ്യരാശിയുടെ സനാതന വിമോചന മാർഗ്ഗം.

സത്യവും നീതിയും ധർമ്മവും ശാന്തിയും അഹിംസയും സമവായം സഹിഷ്ണുതയും മോഹൻദാസ് കരംചന്ദ് ഗാന്ധി എന്ന ഈ മഹഹാത്മാവിൽ സന്ധിക്കുന്നു. ഭാരതത്തിന്റെ ഈ കെടാവിളക്ക് കോടാനുകോടികൾക്ക് ആശയും ആവേശവുമയിർന്നു. ഇന്നും അനുവാചക കോടികളെ വിസ്മയ ലോകത്തിലേക്ക് കയ്യപ്പിടിച്ച് നടത്തുന്ന മഹത് ചിന്തകളുടെ കൂടാരമാണ് ഗാന്ധി.

ഗാന്ധി ഇന്ത്യയെ കണ്ടെത്തുന്നു

ദക്ഷിണാഫ്രിക്കയിലെ തന്റെ ദൗത്യം അവസാനിച്ചതായും ഇന്ത്യയിലേക്ക് മടങ്ങാൻ ആഗ്രഹിക്കുന്നതായും ഗാന്ധിക്ക് തോന്നി. 1914 ജൂലൈ 18 ന് കസ്തൂർബായിക്കും കല്ലെൻബാക്കുമൊപ്പം ഗാന്ധി ഇംഗ്ലണ്ടിലേക്ക് കപ്പൽ കയറി. ലണ്ടനിൽ എത്തുന്നതിന് രണ്ട് ദിവസം മുമ്പ് ഓഗസ്റ്റ് 4 ന് ഒന്നാം ലോക യുദ്ധം പ്രഖ്യാപിക്കപ്പെട്ടു.

ലണ്ടനിലെത്തിയ ഗാന്ധിജി കാണണമെന്നാഗ്രഹിച്ച ഗോഖലെ ആരോഗ്യപരമായ കാരണങ്ങളാൽ പാരീസിലേക്ക് പോയതായി കേട്ടു. യുദ്ധം കാരണം ലണ്ടനും പാരീസും തമ്മിലുള്ള ആശയവിനിമയം വിച്ഛേദിക്കപ്പെട്ടു. ഗാന്ധി നിരാശനായി. ഗോഖലെയെ കാണാതെ ഇന്ത്യയിലേക്ക് മടങ്ങാൻ അദ്ദേഹം ആഗ്രഹിച്ചില്ല, അതിനാൽ അദ്ദേഹം ലണ്ടനിൽ തന്നെ തുടർന്നു. തുടർന്ന് ഗാന്ധിജിക്ക് പ്ലൂറിസി ബാധിച്ചു, ഗോഖലെയും സുഹൃത്തുക്കളും ആശങ്കാകുലരായി. പ്ലൂറിസി ഇപ്പോഴും നിലനിൽക്കുന്നതിനാൽ, എത്രയും വേഗം ഇന്ത്യയിലേക്ക് മടങ്ങാൻ ഗാന്ധിയോട് ഉപദേശിച്ചു. ഉപദേശം സ്വീകരിച്ച് അദ്ദേഹം ഇന്ത്യയിലേക്ക് മടങ്ങി.

സാമൂഹികമായും സാമ്പത്തികമായും ചൂഷണങ്ങൾക്ക് വിധേയമായികൊണ്ടും കൊളോണിയലിസത്തിന്റെ അടിച്ചമർത്തലുകൾക്ക് വിധേയമായികൊണ്ടും ഇരുന്ന ഇന്ത്യൻ ജനതക്ക് ഗാന്ധിജിയുടെ വരവ് പുതിയ പ്രതീക്ഷയുടെ നാമ്പ് ഉണർത്തി. 1915-ൽ ദക്ഷിണാഫ്രിക്കയിൽ നിന്ന് ഇന്ത്യയിലേക്ക് മടങ്ങിയെത്തിയ ഗാന്ധി, വടക്കേ ഇന്ത്യയിലെ കർഷകരെ ഇൻഡിഗോ തോട്ടക്കാർ അടിച്ചമർത്തുന്നത് കണ്ടപ്പോൾ, അനീതിക്കെതിരെ പ്രതിഷേധിക്കാൻ ജനങ്ങളുടെ ജനകീയ പ്രക്ഷോഭങ്ങൾ സംഘടിപ്പിക്കാൻ ദക്ഷിണാഫ്രിക്കയിൽ അദ്ദേഹം ഉപയോഗിച്ച അതേ രീതികൾ ഉപയോഗിക്കാൻ അദ്ദേഹം ശ്രമിച്ചു.

ചമ്പാരൻ സത്യാഗ്രഹമായിരുന്നു ആദ്യത്തെ ജനകീയ സത്യാഗ്രഹ പ്രസ്ഥാനം. ചമ്പാരൻ സത്യാഗ്രഹം ഇന്ത്യയിലെ യുവജനങ്ങൾക്കും സ്വാതന്ത്ര്യ സമരത്തിനും ദിശാബോധം നൽകി , ബ്രിട്ടീഷ് കൊളോണിയൽ സമ്പ്രദായത്തിനുള്ളിൽ ഇന്ത്യൻ പങ്കാളിത്തം നിർദ്ദേശിച്ച മിതവാദികൾക്കും ഇന്ത്യയിലെ ബ്രിട്ടീഷ് കൊളോണിയൽ ഭരണത്തെ അട്ടിമറിക്കാൻ അക്രമാസക്തമായ രീതികൾ ഉപയോഗിക്കണമെന്ന് വാദിച്ച ബംഗാളിൽ നിന്നുള്ള തീവ്രവാദികൾക്കും ഇടയിൽ ആടിയുലഞ്ഞു.

ഗാന്ധിജി സഞ്ചരിച്ച വഴികളിലൂടെ ഒരു യാത്ര

ഇന്ത്യക്ക് സ്വാതന്ത്ര്യം നേടിത്തന്നതില്‍ ഗാന്ധിജിയുടെ പങ്ക് ഇന്ത്യന്‍ പൗരന്‍മാരെ പറഞ്ഞു മനസ്സിലാക്കേണ്ട ആവശ്യമില്ല. കേവലം ഒരു സ്വാതന്ത്ര്യ സമര സേനാനിയായി അറിയപ്പെടാതെ രാഷ്ട്ര പിതാവ് എന്ന ബഹുമതി ലഭിച്ചതിന് പിന്നില്‍ അദ്ദേഹം ഇന്ത്യയുടെ സ്വാതന്ത്ര്യത്തിനായി നടത്തിയ സമരങ്ങളാണ്. സമരങ്ങള്‍ക്കായും വിവിധ പ്രസ്ഥാനങ്ങള്‍ക്കായും പണ സമാഹരണത്തിനുമായൊക്കെ ഗാന്ധിജി ഇന്ത്യയില്‍ നടത്തിയ യാത്രകള്‍ പരിശോധിച്ചാല്‍ അദ്ദേഹം നടത്തിയ പ്രയത്‌നങ്ങളുടെ വില മനസ്സിലാക്കാം. ഉപ്പ് സത്യഗ്രഹത്തിന്റെ ഭാഗമായി അദ്ദേഹവും അനുയായികളും നടന്നത് ഒന്നും രണ്ടും കിലോമീറ്ററല്ല, 386 കിലോമീറ്ററാണ്. ഇത്തരത്തില്‍ നടന്നും ട്രെയിനിലുമൊക്കെയായി അദ്ദേഹം നൂറു കണക്കിന് യാത്രകളാണ് ഇന്ത്യയില്‍ നടത്തിയത്. രാജ്യത്തിന്റെ എല്ലാ കോണുകളിലേക്കും ഗാന്ധിജി യാത്ര നടത്തിയിട്ടുണ്ട്. കേരളത്തില്‍ മാത്രം ഗാന്ധിജി സന്ദര്‍ശിച്ചത് അഞ്ചു തവണയാണ്. ഓരോ യാത്രകള്‍ക്കും ഓരോ ലക്ഷ്യങ്ങളായിരുന്നു.

അഹമദാബാദ്

പന്ത്രണ്ടു വര്‍ഷത്തിലേറെ ഗാന്ധിജി ജീവിച്ചത് അഹമദാബാദിലായിരുന്നു. സബര്‍മതി നദിയുടെ തീരത്ത് സ്ഥിതി ചെയ്യുന്ന സബര്‍മതി ആശ്രമത്തില്‍ അദ്ദേഹം കുടുംബവുമൊത്ത് 12 വര്‍ഷത്തിലേറെ താമസിച്ചു. ലോക പ്രശസ്തമായ ഉപ്പു സത്യഗ്രഹം ഗാന്ധിജി ആരംഭിച്ചതും ഇവിടെ നിന്നായിരുന്നു. ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം നേടിത്തന്നതില്‍ പ്രധാന പങ്കു വഹിച്ച സമരങ്ങളിലൊന്നായിരുന്നു ഇത്. പതിനായിരക്കണക്കിന് പേര്‍ പങ്കെടുത്ത സമരം എന്ന നിലയിലും ലോകശ്രദ്ധ പിടിച്ചുപറ്റി. ഇന്ന് ഗൂജറാത്തിലെ പ്രധാനപ്പെട്ട നഗരങ്ങളില്‍ ഒന്നാണ് അഹമാബാദ്. ഗുജറാത്തിന്റെ മുന്‍ തലസ്ഥനം എന്ന നിലയിലും ഈ നഗരം പ്രസിദ്ധമാണ്. ചരിത്രപരമായി ഏറെ പാരമ്പര്യമുള്ള നഗരം യുനെസ്‌കോയുടെ പൈതൃക പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. ആകര്‍ഷകമായ സംസ്‌കാരവും വൈവിധ്യമാര്‍ന്ന രുചികളുമാണ് പ്രധാനമായും അഹമദാബാദിലേക്ക് സഞ്ചാരികളെ ആകര്‍ഷിക്കുന്നത്. സബര്‍മതി നദിയുടെ തീരത്ത് സ്ഥിതി ചെയ്യുന്ന സബര്‍മതി ആശ്രമം ഇന്ന് പ്രധാനപ്പെട്ട ഒരു ടൂറിസ്റ്റ് കേന്ദ്രമാണ്.

ദണ്ഡി ഗ്രാമം

ഗാന്ധിജി ദണ്ഡി മാര്‍ച്ച് അവസാനിപ്പിക്കുന്നതു വരെ തീരെ പ്രശസ്തമല്ലാതിരുന്ന ഒരു തീരദേശ ഗ്രാമമായിരുന്നു ഇത്. അഹബാദില്‍ നിന്ന് ആരംഭിച്ച ഉപ്പു സത്യഗ്രഹം അവസാനിച്ചത് ഈ ഗ്രാമത്തിലായിരുന്നു. അതായത് 386 കിലോമീറ്റര്‍ ദൂരം. ഗാന്ധിജിയും 81 അനുയായികളും 24 ദിവസമെടുത്താണ് ഇത്രയും ദൂരം താണ്ടിയത്. സ്ഥലത്തിന്റെ പ്രാധാന്യം പിന്നീട് വര്‍ദ്ധിക്കുകയായിരുന്നു. സഞ്ചാരികള്‍ നിവധിപേര്‍ ഈ ഗ്രാമം അന്വേഷിച്ച് എത്താറുണ്ട്.

ന്യൂ ഡല്‍ഹി

ഇന്ത്യയുടെ തലസ്ഥാനമായ ന്യൂ ഡല്‍ഹിക്ക് ഇന്ത്യന്‍ സ്വാതന്ത്ര്യസമരവുമായി ബന്ധപ്പെട്ട് നല്ല പ്രാധാന്യമുണ്ട്. ഡല്‍ഹിയിലെ ബിര്‍ള ഹൗസിലായിരുന്നു ഗാന്ധിജി ഏറെക്കാലം താമസിച്ചിരുന്നത്. സ്വാതന്ത്ര്യ സമരത്തില്‍ ഗാന്ധിജിയുടെ ഡല്‍ഹിയിലെ സാന്നിധ്യം ഏറെ പ്രാധാന്യമുള്ളതായിരുന്നു. സമരങ്ങള്‍ ഏകോപിപ്പിച്ച് ജനങ്ങളെ മുന്നോട്ട് നയിക്കാന്‍ അദ്ദേഹത്തിനായി. സ്വാതന്ത്ര്യം ലഭിക്കുന്നതിന് തൊട്ടു മുമ്പുള്ള സമയങ്ങളില്‍ ഗാന്ധിജി ഡല്‍ഹിയില്‍ തന്നെയുണ്ടായിരുന്നു. ഡല്‍ഹി സന്ദര്‍ശിക്കുന്നവര്‍ക്ക് ഇപ്പോഴും ഇവിടത്തെ പല സ്ഥലങ്ങളിലും ഗാന്ധിജിയുടെ സാന്നിധ്യം അനുഭവിച്ചറിയാം. ഗാന്ധിജിയോടുള്ള ആദരസൂചകമായി നിരവധി സ്മാരകങ്ങള്‍ ഡല്‍ഹിയില്‍ ഉണ്ട്. ഗാന്ധിജിയുടെ സമാധി മന്ദിരം ഓള്‍ഡ് ഡെല്‍ഹിയിലെ രാജ്ഘട്ടിലാണ് സ്ഥിതി ചെയ്യുന്നത്. ഇത് ഇന്ന് പ്രധാനപ്പെട്ട ഒരു ടൂറിസ്റ്റ് ഡെസ്റ്റിനേഷന്‍ കൂടിയാണ്.

ബീഹാര്‍

ഗാന്ധിജിയുടെ ആദ്യ സത്യഗ്രഹ സമരമായിരുന്നു ചമ്പരന്‍ സത്യഗ്രഹം. ചമ്പരന്‍ സ്ഥിതി ചെയ്യുന്നത് ബീഹാറിലാണ്. കര്‍ഷകര്‍ക്കു വേണ്ടിയായിരുന്നു ഗാന്ധിജിയുടെ ഈ സമരം. സമരത്തിന്റെ ഭാഗമായി ഗാന്ധിജി ഇവിടെ ഒരു ആശ്രമം സജ്ജീകരിക്കുകയും പ്രവര്‍ത്തനങ്ങള്‍ നടത്തുകയും ചെയ്തു. എന്നാല്‍ സമരത്തിനിടെ ഗാന്ധിജി അറസ്റ്റ് ചെയ്യപ്പെടുകയായിരുന്നു. നാട്ടുകാരുടെയും കര്‍ഷകരുടെയും പ്രക്ഷോക്ഷത്തെത്തുടര്‍ന്ന് പിന്നീട് ഗാന്ധിജിയെ ജയില്‍മോചിതനാക്കുകയായിരുന്നു.

ആസാം

നിരവധി തവണ ഗാന്ധിജി ആസാം സന്ദര്‍ശനം നടത്തിയിട്ടുണ്ട്. 1921ലായിരുന്നു ആദ്യ സന്ദര്‍ശനം. പിന്നീട് 1926ലും 1934ലും സന്ദര്‍ശിച്ചു. അവസാനമായി കൊല്ലപ്പെടുന്നതിന് രണ്ടു വര്‍ഷം മുമ്പ് 1946 ലും ആസാം സന്ദര്‍ശനം നടത്തി. അവസാന സന്ദര്‍ശന വേളയിലാണ് അദ്ദേഹം കസ്തൂര്‍ബ ഗാന്ധി മെമ്മോറിയല്‍ ട്രസ്റ്റും ഗ്രാം സേവ വികാസ് വിദ്യാലയവും ഉദ്ഘാടനം ചെയ്തത്. ഇതില്‍ ഒരു യാത്ര അറിയപ്പെടുന്നത് ഗാന്ധിയുടെ ഖാദി യാത്ര എന്നായിരുന്നു. പേരു സൂചിപ്പിക്കുന്നതു പോലെ ആസാമിലെ ജനതയെ ഖാദിയെക്കുറിച്ച് ബോധവത്കരിക്കുക എന്ന ലക്ഷ്യത്തോടെ നടത്തിയ യാത്രയായിരുന്നു ഇത്.

ബംഗളൂരു

1934ല്‍ ആയിരുന്നു ഗാന്ധിജി ആദ്യമായി ബംഗളൂരു സന്ദര്‍ശിച്ചത്. ഹരിജന്‍ ഫണ്ടിനായുള്ള പണം സമാഹരിക്കാനായിരുന്നു ആ സന്ദര്‍ശനം. ലേഡീസ് ക്ലബ് സന്ദര്‍ശനവേളയില്‍ വനിതകളില്‍ നിന്ന് ധാരാളം പണം സമാഹരിക്കാനും അദ്ദേഹത്തിനായി. സ്വര്‍ണാഭരണങ്ങളായിരുന്നു അവര്‍ സംഭാവന ചെയ്തത്. ബംഗളൂരുവിലെ ഗാന്ധിഭവനില്‍ ഗാന്ധിജിയുടെ സന്ദര്‍ശനവുമായി ബന്ധപ്പെട്ട രേഖകള്‍ കാണാന്‍ കഴിയും. ഇന്ന് ഒരു ഐടി നഗരമായി വളര്‍ന്നെങ്കിലും ചരിത്ര സ്മാരകങ്ങള്‍ ധാരാളമുള്ള നഗരം കൂടിയാണ് ബംഗളൂരു.

ഷിംല

ഇന്ന് ഇന്ത്യയിലെ തന്നെ ഏറ്റവും മികച്ച ഹില്‍സ്റ്റേഷനാണ് ഷിംല. ലോകത്തെ വിവിധ ഭാഗങ്ങളില്‍ നിന്ന് നിരവധി പേര്‍ ഇവിടെ അവധിക്കാലം ആഘോഷിക്കാന്‍ എത്താറുണ്ട്. എന്നാല്‍ സ്വാതന്ത്ര്യത്തിന് മുമ്പും ഷിംല പ്രസിദ്ധമായിരുന്നു. 1921 ല്‍ ഗാന്ധിജി ഷിംല സന്ദര്‍ശിച്ചിരുന്നു. അന്നത്തെ സന്ദര്‍ശനവേളയില്‍ വൈസ്‌റോയിയുമായി കൂടിക്കാഴ്ച്ച നടത്തിയിരുന്നു. ഈദ് ഗാഹ് മൈതാനത്ത് തടിച്ചു കൂടിയവര്‍ക്ക് മുന്നില്‍ അദ്ദേഹം പ്രസംഗവും നടത്തിയിരുന്നു. 1931ലായിരുന്നു രണ്ടാം സന്ദര്‍ശനം. 1941 ലെ മൂന്നാം സന്ദര്‍ശനം രണ്ടാം ലോക മഹായുദ്ധത്തില്‍ ഇന്ത്യയുടെ നിലപാടിനെക്കുറിച്ച് വ്യക്തമാക്കാനായിരുന്നു. ക്രി്പ്‌‌സ്‌‌ മിഷനെക്കുറിച്ച് ചര്‍ച്ച ചെയ്യാനും ക്യാബിനറ്റ് മിഷനില്‍ പങ്കെടുക്കാനുമായി 1946ല്‍ നടത്തിയതായിരുന്നു ഗാന്ധിജിയുടെ അവസാന ഷിംല സന്ദര്‍ശനം.

കേരളം

കേരള ചരിത്രത്തിന്റെ ഗതി തന്നെ മാറ്റിയ സമരങ്ങള്‍ക്ക് പിന്തുണയേകാനാണ് ഗാന്ധിജി കേരളം സന്ദര്‍ശിച്ചത്. 1925ലായിരുന്നു ആദ്യ സന്ദര്‍ശനം. ഖിലാഫത് സമരങ്ങള്‍ക്ക് പിന്തുണയേകാനായിരുന്നു ഈ സന്ദര്‍ശനം. അദ്ദേഹമെത്തിയത് കോഴിക്കോടാണ്. ട്രെയിനില്‍ കോഴിക്കോട് വന്നിറങ്ങിയ ഗാന്ധിജി അഞ്ഞൂറോളം കോണ്‍ഗ്രസ് പ്രവര്‍ത്തകരടങ്ങുന്ന സദസിന് മുന്നില്‍ പ്രസംഗിച്ചു. പിന്നീട് ഇവിടെ നിന്ന് തലശേരിയിലേക്കും കണ്ണൂരിലേക്കും അദ്ദേഹം യാത്ര നടത്തി. വൈക്കം സത്യഗ്രഹത്തിന് പിന്തുണയേകാനായിരുന്നു രണ്ടാം സന്ദര്‍ശനം. ഇത് 1925ലായിരുന്നു. തൊട്ടുകൂട്ടായ്മയ്‌ക്കെതിരെയുള്ള സമരത്തിന് പിന്തുണയറിയിച്ച് 1927ല്‍ മൂന്നാം സന്ദര്‍ശനം നടത്തി. 1934 ല്‍ നാലം തവണ ഗാന്ധിജിയെത്തിയത് മലബാര്‍ മേഖലയിലായിരുന്നു. അവസാനത്തേതും അഞ്ചാമത്തേതുമായ സന്ദര്‍ശനം 1937ല്‍ ആയിരുന്നു.

കൊല്‍ക്കത്ത

മഹാത്മഗാന്ധി സ്വാതന്ത്ര്യ സമരത്തിന്റെ വിജയദിനത്തിൽ കൊല്‍ക്കത്തയിലായിരുന്നു. ബംഗാളില്‍ ശക്തമായ വര്‍ഗീയലഹളകള്‍ അരങ്ങേറുന്ന സമയമായിരുന്നു ഇത്. അദ്ദേഹത്തിന്റെ അവസരോചിതമായ ഇടപെടലില്‍ ഇവിടെ സമാധാനം കൊണ്ടു വരാന്‍ സാധിച്ചു. കൊല്‍ക്കത്തയില്‍ പല സ്ഥലങ്ങളിലും ഗാന്ധി സ്മാരകങ്ങള്‍ കാണാന്‍ സാധിക്കും. ബംഗാളിലുടനീളം കാണാന്‍ സാധിക്കുമെങ്കിലും കൊല്‍ക്കത്തയിലാണ് പ്രധാനമായും സ്മാരകങ്ങളുള്ളത്.

അവലംബം : wikipedia

gandhi.org.com




No comments:

Post a Comment

MIKAV 06